കത്തി കൈയിലുണ്ടെങ്കിൽ ഞങ്ങളെ കൂടി കുത്തിക്കൊല്ലണമെന്ന് ധീരജിൻ്റെ പിതാവ്.ജീവഛവമായി കഴിയുന്നതിനേക്കാൾ നല്ലത് മരണമാണെന്നും കോൺഗ്രസ്സ് വേട്ടയാടൽ കുടുംബത്തിന് താങ്ങാൻ കഴിയുന്നില്ലെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.
കോൺഗ്രസ്സ് അനുഭാവിയായിരുന്ന തന്നെ കോൺഗ്രസ്സുകാർ തന്നെ ഈ നിലയിലാക്കിയെന്നും ധീരജിനെ കൊന്നതിന് ശേഷവും കുടുംബത്തെ വെറുതെ വിടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.‘ധീരജിനെ കുത്തിയ കത്തി അറബിക്കടലിൽ താഴ്‌ത്തിയിട്ടില്ല’ എന്ന് മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ മുദ്രാവാക്യം വിളിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു രാജേന്ദ്രന്റെ പ്രതികരണം.
Post a Comment